Wednesday, October 9, 2019

മല കയറി ഇങ്ങനെ പോവുകയാണ്. വെളിച്ചവും മരങ്ങളും ചേർന്ന് ഉണ്ടാക്കുന്ന തുരങ്കത്തിലൂടെ വണ്ടി പാഞ്ഞ് പോകുന്നു. പല കാരണങ്ങളാൽ ക്ഷീണിതരായ പല ഇടത്തിലേക്ക് പോകുന്നവരുടെ നിശ്വാസവും നെടുവീർപ്പുകളും. എനിക്ക് ഇപ്പൊൾ ഗൃഹാതുരത്വം ആണ് അനുഭവപ്പെടുന്നത്. ചാമ്പക്കയുടെ, പേരയ്ക്കയുടെ പുളിമാങ്ങയുടെ മണമാണ് അവയ്ക്ക്. ഒന്നിൽ പഠിപ്പിക്കുമ്പോൾ തെന്നി വീണു മുട്ട് പൊട്ടിയ വേദനയാണ്. മലമുകളിൽ താമസിച്ചിരുന്ന ഞങൾ പശുക്കളേയും ആടുകളെയും തീറ്റാൻ കൊണ്ടുപോയിരുന്നു മേടുകളുടെ മഞ്ഞുനനവാണ്. അമ്മവീട്ടിൽ നിന്ന് കിട്ടിയ മധുര കൊഴുക്കട്ടയും പതിമുഖ വെള്ളത്തിന്റെയും ലാളിത്യമാണ്. കൂട്ടുകാരിയുടെ വീട്ടിലെ ചീരതോരൻ പോലെ ഹൃദ്യമാണ്. ഇരുട്ടിൽ പെരുമഴ പെയ്യുമ്പോൾ മഴയുടെ നടുക്കിരുന്ന് ധ്യാനിക്കാൻ പഠിപ്പിച്ച ഇളയമ്മയുടെ ഹൃദയം പോലെ നിഷ്കളങ്കമാണ്. ചുറ്റും ഒച്ച പെരുത്ത് തകർന്നു വീഴുമ്പോൾ നെഞ്ചില് അല്പം  ശാന്തി ബാക്കി വെക്കാൻ ഞാൻ പിന്നീട് വീണ്ടും ഓർത്തു. സ്നേഹം നിറഞ്ഞു മനസ്സു പൊട്ടുന്ന പോലെ തോന്നുമ്പോ മുറിക്കുള്ളിൽ എവിടെയോ ഇരുന്നു എന്നെ അനുഗ്രഹിക്കുന്ന ദൈവത്തെ നോക്കി ചിരിക്കാനും നക്ഷത്രങ്ങളെ നോക്കി നോക്കി ഞാൻ ഇല്ലെന്ന് എന്നെ ഓർമ്മപ്പെടുത്താനും അങ്ങനെ എന്തൊക്കെയോ നിധി പോലെ എന്റെ ആത്മാവിൽ നിക്ഷേപിക്ക പ്പെടുന്നത്‌
മെല്ലെ മെല്ലെ ഞാൻ അറിഞ്ഞു.  

Tuesday, August 27, 2019

ഇലകളും അവയെ ചുമക്കുന്ന തണുത്ത വേരുകളും കടും നീല നിറം വമിപ്പിച്ചുകൊണ്ടിരുന്ന ലോകം ആയിരുന്നു അത്.
മരിച്ചവരെല്ലാം ഊർജ്ജസ്വലതയോടെ എന്തൊക്കെയൊ ചെയ്തുകൊണ്ടിരുന്നു.
എന്റെ കുഞ്ഞു മീൻ പാത്രത്തിലെ
മീനിനെ പിടിക്കാൻ
അതിൽ ചാടിയ പൂച്ചക്കുഞ്ഞു മരിക്കാനായിരുന്നു.
ചൂട് കൊടുത്തു ഞാനതിനെ ചേർത്ത് പിടിച്ചു.
രണ്ടു വാതിലുകളിലേക്കും ഞാൻ നോക്കി. ഇവിടെ പോയാലാണ് ഇതിനെ രക്ഷിക്കാൻ കഴിയുക?
എന്ത് ചെയ്താൽ എന്റെ കുറ്റബോധം മാറും?
രണ്ടു വാതിലിന് മുൻപിലും
അകത്തെ കാര്യങ്ങൾ വിവരിക്കാൻ കുറച്ച് പേര് നിന്നിരുന്നു.
എനിക്ക് ഭയം തോന്നി

പൂച്ചയുടെ ജീവനു വേണ്ടി ഞാൻ വന്നതോ
അതോ എന്റെ ജീവനും കൊണ്ട്
പൂച്ച എന്നെ ഇവിടെ എത്തിച്ചതോ !


Tuesday, August 13, 2019

That night
You,
Tossing and turning
With pain
Unable to sleep
No lullaby could soothe the wounds
I could see them
burning slowly in the dark.
I asked for the mercy of the universe
I walked to the balcony and looked at the stars.
Them , and your love
Two things I could never comprehend!

Thursday, June 20, 2019

കിടക്കയുടെ ഒരറ്റത്തു ഞാൻ
ബാക്കി ഇടത്തു സ്വപ്നങ്ങളും ഓർമകളും ഭയവും എന്നെ ഇഷ്ടമല്ലാത്ത മറ്റൊരു ഞാനുമാണ് ഉണർന്നു കിടക്കുന്നത്

അന്ത്യചുംബനം

പൂമാല പുറത്തേക്ക് വീണു കിടക്കുന്ന എന്റെ പെട്ടിയിലേക്കും
പാതിയടഞ്ഞ എന്റെ കണ്ണുകളിലേക്കും
തണുത്ത നെറ്റിയിലേക്കും നോക്കികൊണ്ട്‌ ഉമ്മറത്തെ തിരക്കിനിടയിൽ തൂണിൽ ചാരി നിന്ന് ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു

Wednesday, June 12, 2019

What's this pain called?
Why this music is taking me to faraway woods and darkness
The collarbones
The heartbeats
and the smile that taste like tears
I wish to runaway from me
to the home I don't really belong
I wish to light a candle
I know...
I abandoned that old house
I know I shouldn't be here
It hurts to not be here
It hurts to be here
Oh take me back to the timeless past
Let's be nameless birds
Your love hurts
Your love heals
Would you stay longer ?
I'm new to this new world of mine
Trust me this time ?
You smile and you love
Like always
I am still scared to sleep
You smile again
My words...
weak and coward
All I have is this pain
Would you do something with it ?

Monday, May 13, 2019

നിശാശലഭങ്ങളുടെ സ്വപ്നം

ഇനിയെഴുതേണ്ടത്  സ്വപ്നങ്ങളെക്കുറിച്ചാണ്.  കണ്ണടഞ്ഞാൽ കുഴിഞ്ഞു താഴേക്കു  വീഴുന്ന ഉറക്കത്തിന്റെ
ഗുരുത്വാകർഷണം ഏറെയുള്ള  സമയസ്ഥല മണ്ഡലങ്ങൾ...

വിഷാദം എഴുതി,  വിഷാദം കേട്ടു  വിഷാദത്തോടെ  നൃത്തം ചെയ്തിരുന്ന  പഴയ എന്നെ മുടിത്തുമ്പു മുതൽ  വിരലറ്റം വരെ പുതുക്കുന്നതിനാവാം.

ദുസ്വപ്നങ്ങളെ ഭയന്ന് ഉറങ്ങാതെ ഉണർന്നിരുന്നു തീർത്ത രാത്രികളോടുള്ള വാശിയാവാം.. 

ഭംഗിയുള്ള സ്വപ്‌നങ്ങൾ കാണാൻ കൂട്ട് കിട്ടിയതിന്റെ സന്തോഷമാവാം

നിലാവ് പോലെ മനം മയക്കുന്ന,  സ്വപ്നങ്ങളേക്കാളും ചന്തമുള്ള  മനസിന്റെ പുതുനിലങ്ങളോടുള്ള പ്രേമമാവാം..

ഇത് തുടങ്ങിയത് ഇങ്ങനെയായിരുന്നു.. ചുഴലിക്കാറ്റ് കൂടിയ മഴത്തുള്ളി കടുത്ത മഴയാവുന്നു 

മഴയും കാറ്റും വന്നു വെളിച്ചം കളയുന്നു 

മെഴുകുതിരി കത്തിക്കാതെ ഇദിത് പിയാഫിന്റെ പാട്ടുകേട്ട് ഞാൻ മുറിയിലെ അരക്ഷിതാവസ്ഥയോടും വിഷാദത്തോടും ഒന്നാവുന്നു.. 

ഇരുട്ടിലേക്കിറങ്ങി നടന്നപ്പോൾ തണുപ്പ് തേടി വന്ന തേളുകളുടെയും തവളകളുടെയും കൂട്ടത്തിലാണ് അവനെ കണ്ടത്.. അവൻ അവരിലേക്കും എന്നെ എത്തിച്ചു. ഉറക്കമില്ലാത്ത അ രാത്രി പുക വലിച്ചും ചായ കുടിച്ചും ഒന്നിച്ചിരുന്നപ്പോൾ സംഗീതമില്ലെങ്കിലും തലക്കുള്ളിൽ നിർത്താൻ മറന്ന മ്യൂസിക് പ്ലെയറിൽ നിന്നെന്ന പോലെ പാട്ടുണ്ട്.  


ഭൂമി ഞങ്ങൾക്ക് താഴെ . കടൽ തൊട്ടു മുന്നിൽ. ഞങ്ങൾ മാത്രം ധ്യാനത്തിന്റെ ശക്തിയാൽ കണ്ട ചുവന്ന പേരില്ലാത്ത വെളിച്ചം, അവർ പാടുന്ന പാട്ടുകളും പാട്ടിൽ അലിഞ്ഞ നൊമ്പരവും.  

സ്വപ്നം തുടങ്ങിയിട്ട് നേരമൊത്തിരി ആയെന്നു ഞാൻ എന്നെ ഓർമ്മിപ്പിക്കാൻ മറന്നു. പൂമ്പാറ്റയായി നിറമുള്ള ചിറകുള്ള ഞാൻ.. ശബ്ദങ്ങൾക്ക് നിറവും ചിന്തകൾക്ക് ഈണവും ഓർമകൾക്ക് മണവും... അവരെല്ലാം 

 കലമാൻ, മൂങ്ങ, ചെമ്മരിയാട്, കരികില പക്ഷി എന്നിവയെ പോലെ സാധുക്കൾ ആയിരുന്നു. കണ്ണിൽ കാടിന്റെ നന്മ. പാട്ടിൽ സ്നേഹം. സന്തോഷം വെച്ച് തുന്നിപിടിപ്പിച്ച നീണ്ട മുടിയിലെ പൂക്കൾ. കടൽത്തീരത്ത് ശ്മശാനത്തിലെ തീ കെട്ടിട്ടില്ലായിരുന്നു. അത് കണ്ട് കാറ്റ് പോലും കൊണ്ട് ശബ്ദം ഉണ്ടാക്കാതെ മൂകമായി പനകൾ നിലകൊണ്ടു. വെളുപ്പിന് നാലു മണിക്ക് അവയിൽ ഒരു തരം പ്രാർത്ഥന പൂർവമായ ചടങ്ങ് പോലെ ചെത്തുകാരൻ കയറുന്നത് നോക്കി ഞങൾ താഴെ കാത്ത് നിന്നു. കള്ളിന്റെ മധുരം നാവിൽ നിന്നു മായുന്ന അതേ വേഗത്തിൽ തീരത്ത് പുലർച്ചയെത്തി.


ഇപ്പോൾ പാട്ട് പാടുന്നത് കടലാണ്. കണ്ണീരും തേങ്ങലും പൊട്ടിച്ചിരിയും മൂളിപ്പാട്ടും പിടിച്ചു വാങ്ങി സുന്ദരമായി അങ്ങ് പാടിക്കൊണ്ടിരുന്നു.. 

പനക്കൂട്ടങ്ങൾക്ക് കീഴെ ഞങ്ങൾ ഉന്മാദികളുടെ സ്വപ്നം.. 

കിളികളായി കാട്ടിലെ പൂക്കളായി പൂവിലെ പൂമ്പാറ്റയും കടലിലെ മീനുമായി. പനയിലെ യക്ഷിയും യക്ഷി കുടിക്കുന്ന പനങ്കള്ളിലെ നുരയുമായി ..


Monday, February 18, 2019

The Gardner

The Gardener
he trimmed them all

cut their new wings off
he wanted them to look perfect

he loved the nature
he thought

he wore 'eco-friendly'
he ate in clay pots

'I like things natural'
he used to say

"you will not know it now
for people will look at you with awe

how perfect you look
how good you are
in the beautiful shapes that I am giving"

that tree with old roots and new leaves said
who gave you the right?
who taught you the meaning of 'perfect'?

what do you think is 'beauty'?
why do you pour us into your poor jar of fallacy?

Sunday, February 17, 2019

കാല്പനികത്തരം  എന്നോട് വേണ്ട !

നിന്റെ നീളന്മുടി
ഇന്നത്തെ ഫോട്ടോയിൽ  കാണാനില്ലെന്നത് 
വിഴുങ്ങാതെ വായിലിട്ടു കൊണ്ടും

മഞ്ഞിൽ  കുഴഞ്ഞ നിലാവിനെ
ഗെറ്റൗട്ടടിച്ചു
ജനലും വിരിയും കൊട്ടിയടച്ചു കൊണ്ടും

ഉത്തര കൊറിയയുടെ
മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്
പകുതി ബോധത്തിൽ കലപിലാ  വായിച്ചു കൊണ്ടും

നീയില്ലാതെ  എങ്ങനിത്ര ധൈര്യത്തോടെ
ഭ്രാന്തിനോട് പൊരുതുന്നെന്നു എന്നോട് ചോദിച്ചു കൊണ്ടും

 രണ്ടാഴ്ച   മുൻപ് നമ്മൾ കണ്ട
 മീൻകുളത്തിന്റെ  ഓരത്തെ
ചുവരിലെ ഇലപടർന്ന  ചിത്രങ്ങളെ ഓർക്കാതെ ഓർത്തു കൊണ്ടും

ഇന്നുറങ്ങും വരെയുള്ള
എന്റെ മണ്ടൻ സമയത്തെ പറ്റി 
വ്യാകുലപ്പെട്ട് കൊണ്ടും

എന്റെ വായിലൂറി  വരുന്ന കവിതയോടു ഞാൻ വീണ്ടും   പറഞ്ഞു
"കാല്പനികത്തരം എന്നോട് വേണ്ട "
ഈ രാത്രിയെ  എഴുതി ഞാൻ വീര്യം തീർക്കില്ല
ഉറക്ക കയങ്ങളിലേക്ക് എടുത്തു  ചാടില്ല
ആത്മാവിനെ മയക്കികിടത്താൻ
വേദന കൊല്ലികളെ വിഴുങ്ങില്ല
ഈ രാത്രി എനിക്കിങ്ങനെ തന്നെ വേണം 
 വെള്ള പുതപ്പിച്ചു കിടത്തിയ
എൻ്റെ  പ്രണയത്തെ നോക്കി
വേദന വെള്ളം തൊടാതെ ചവച്ചു
എനിക്ക് വെറുതെ ഇരിക്കണം 

Thursday, February 7, 2019

നിന്റെസങ്കടം
എൻ്റെ ആനന്ദം
എൻ്റെ ലോകത്തോടുള്ള സ്നേഹം,
നന്ദി  നിറഞ്ഞ ചിരി
നിന്നെ ഉറക്കത്തിൽ കൊല്ലാൻ  വരുന്ന
 പേടിയുള്ള  നുണകൾ
നിന്റെ ഡോക്ടർ  ഇടയ്ക്കിടയ്ക്ക് പറയുന്നു
നീല ഗുളിക
 മാത്രം  പോരാ
 നീയും വേണം
അവനെ പുതപ്പു പോലെ കാക്കണം
നിന്നെ  കാക്കാൻ
 നിന്റെ ഉറങ്ങുന്ന ഉടലിനേം ജീവനേം
 ഞാൻ പൊതിയുന്നു
മുള്ളു കൊണ്ട് നീ മുറിഞ്ഞു ചോര പൊടിയുന്നു
ആൻക്സൈറ്റി നിസാരമാക്കല്ല്
ഡോക്ടർ സ്വപ്നത്തിലോർമിപ്പിക്കുന്നു
ആദി  ശൈശവത്തിലേക്ക്
 അമ്മയുടെ നെഞ്ചിലേക്ക്
 നീ നീന്തും
 ചുണ്ടു
കൊച്ചു പക്ഷി പോലെ ദാഹിക്കും
ഞാൻ  'മീ ' അകാൻ നോക്കി തോൽക്കും
നീ കണ്ണനായി തന്നെ
 നെഞ്ചിടിച്ചു
 പേടിച്ചു
 ചുരുണ്ടുറങ്ങും
 നിന്റെ നെഞ്ചിടിപ്പ് കൂടുമ്പോ
 ഞാൻപേടിച്ചു രുദ്രാക്ഷങ്ങളെ ശർദിക്കും
ഞാൻ കെട്ടിപ്പിടിച്ച നീ
 മിടിക്കുന്ന ഹൃദയം മാത്രമായി വലുതാകും
ചുവന്ന മേഘങ്ങൾ
 എന്നെ നിലത്തിട്ട് തിരിച്ചു പോകുമ്പോ
ഞാൻ നിന്നിലേക്കുള്ള
 അടുത്ത കുറുക്കു വഴി ആലോചിക്കയാവും