Saturday, October 31, 2015

തനിച്ചാകുന്ന കാഴ്ചകള്‍

 നിന്‍റെ മുഖത്തിന്‍റെ സ്ഥാനത്ത് ഇരുട്ട് ..
ശബ്ദത്തിനൊപ്പം അനങ്ങുന്ന കണ്ണുകള്‍
കാണാന്‍ കഴിഞ്ഞില്ല ..
മങ്ങിയ വെളിച്ചത്തില്‍ നുരഞ്ഞ  പകലുകള്‍...
കൊതുകും ചൂടും പുകകൊട്ടാരത്തില്‍ നിറഞ്ഞു പരന്നു
നിന്നെ പ്രണയിച്ചു ..
ഉറക്കവും മയക്കവും സ്വപ്നവും സത്യവും 
ഒന്നായി ഒഴുകിനിറഞ്ഞ എന്‍റെ ബോധപ്പുഴകളില്‍
നിന്‍റെ ഓര്‍മ പായല്‍ പോലെ പടര്‍ന്നു
പൊട്ടിച്ചിരികളുടെ കിടങ്ങുകളിലേക്ക്
ഒരുമിച്ചു എടുത്തു ചാടാനും
രാവും പകലും തമ്മില്‍ വേര്‍തിരിക്കുന്ന
അതിരുകള്‍ വരെ നീന്താനും
എന്‍റെ ചുവന്ന പൊട്ടുകളുടെ നിറം കൂട്ടാനും
ശക്തമായ സ്നേഹത്താല്‍ എന്നെ കടപുഴക്കി എറിയാനും
ഇനി നീ ഇല്ലെന്നറിഞ്ഞു
വിങ്ങി എന്‍റെ ശ്വാസം പിടക്കുമ്പോള്‍
കാലത്തിന്‍റെ ഏതോ കോണില്‍ നിന്നു
വെളിച്ചത്തേക്ക് തെളിഞ്ഞു വന്ന ഒരു മുഖം കാണാം,
എന്‍റെ ഹൃദയമിടിപ്പോളം നേര്‍ത്ത
ഒരു തീവണ്ടിയുടെ കൂകല്‍ കേള്‍ക്കാം

ഇരുട്ടിന്‍റെ നിറം

രാവ് എല്ലാം ഒന്നാക്കി മാറ്റും...
വരണ്ട നിലമെന്നോ മഴക്കാടെന്നോ
മലകളെന്നോ താഴ്വര എന്നോ വിത്യാസപ്പെടുത്താതെ
മണ്ണായ മണ്ണിനെല്ലാം ഒരേ നിറം കൊടുക്കും...!
ഇവിടെ ആകാശം മണ്ണില്‍ വന്നു മുട്ടുന്ന ഈ ശൂന്യതയില്‍
ഞാന്‍ ....
അന്ന്... നക്ഷത്രങ്ങളുടെ കൊട്ടാരത്തിലെ തണുപ്പില്‍
 ഞാന്‍ വരച്ച , നീ നിറം കൊടുത്ത ആ സ്വപ്‌നങ്ങള്‍
കഷ്ണങ്ങളായി പൊട്ടി ചിന്നി ചിതറി പറന്നു പോയി...
രക്തക്കുഴലുകള്‍ പോലെ വളഞ്ഞു പുളഞ്ഞു സങ്കീര്‍ണമായ തെരുവുകളുടെ വെളിച്ചം മാത്രം കാണാം അങ്ങകലെ
അറ്റം മുറിച്ച മുടിയഴിചിട്ട അരയാല്‍ എന്നെ ഭയപെടുത്തി
വഴിയങ്ങനെ നീണ്ടു പായവേ എനെ കണ്ണുകള്‍ മാത്രം കാണുന്ന ചില നിറങ്ങള്‍ ഒപ്പിയെടുത്തു ഞാനെന്‍റെ മനസഞ്ചിയില്‍ പെറുക്കി വെച്ചു...
നിയോണ്‍ബള്‍ബുകളുടെ മഞ്ഞമണത്തിനു കീഴില്‍ എങ്ങുമെത്താതെ
വഴിയുടെ കറുപ്പില്‍ അലിഞ്ഞ് ഞാന്‍ !
ആകാശം കുട പോലെ എല്ലാ അരികുകളും മണ്ണില്‍ മുട്ടിച്ചു ഇപ്പോള്‍
എനിക്ക് ചുറ്റും നിവര്‍ന്നു
മണ്ണില്‍ മുഖം അമര്‍ത്തി ഞാന്‍ പടര്‍ന്നപ്പോള്‍ ,
എന്നെ മാത്രം ലോകമെന്നാക്കി ആകാശം എന്നെ മൂടിയപ്പോള്‍ ,
നക്ഷത്രബംഗ്ലാവ് ഞാനായി മാറി
അരികു ചെത്തിയ ചന്ദ്രനും വെള്ളിപ്പൊട്ടുകളായി നക്ഷത്രങ്ങളും....
നീ മാത്രം ഇല്ല  !
ഏകാന്തത കാച്ചിക്കുടിച്ചു ഞാന്‍ അങ്ങനെ കാത്തു കിടന്നു
മണ്ണിന്റെയും വിണ്ണിന്‍റെയും  സിദ്ധാന്തങ്ങള്‍
 ഒന്നാണോ എന്നറിയാന്‍...

Sunday, October 4, 2015

Forgive us oh rose bud!

threads of water falls on her 
she stands on the empty earth where nothing grows 
the smell of the cold ,dark sorrow
tries to engulf her soul 
her existence shrinks and becomes and exclamatory sign
in that she kept herself and locked it 
nobody knows where she's gone 
except the creepy silence of the night 
but the rain falls again 
not knowing 
what happened to that girl 
who did put the sky as her veil 
laughter as her chastity 
playfulness as affaibility 
who puts veil on a rosebud?

to the memories of a eight year old girl-child who was killed by her own father for not putting veil on head